Sunday, July 26, 2020

കത്ത്



ഞാനെഴുതിയ അവസാനത്തെ കത്ത്

അച്ഛനോടുള്ള സ്നേഹാ ന്വേഷണമായിരുന്നു.


അച്ഛാ,


സുഖമല്ലേ?

മരുന്ന് മുറക്ക് കഴിക്കാറില്ലേ?

പറമ്പിൽ പണിക്ക് ആള് വരാറില്ലേ?

നടക്കാറില്ലേ?

പെൻഷൻ, സമയത്തിനു് വരാറില്ലേ?

അമ്മക്ക് സുഖമല്ലേ?

കഷായം കുറുക്കാറില്ലേ?

തേങ്ങ പറിച്ചില്ലേ?

കുറുമുളക് മെതിച്ചില്ലേ?

ചതച്ചില്ലേ?

മെതിച്ചില്ലേ?

ഉടച്ചില്ലേ?

കൊടുത്തില്ലേ?

തെഴുത്തില്ലേ?

തളിർത്തില്ലേ?

തകർന്നില്ലേ?

മരിച്ചില്ലേ?

ല്ലേ?

ല്ലേ?


....


ഒരു മാസം കഴിഞ്ഞ്

മഞ്ഞക്കാമല വന്നെന്ന പോലെ

വിളറിമഞ്ഞച്ച കാർഡിൽ ഒരു വാചകം മറുപടിയായി വന്നു.

" ഞാൻ ഉണ്ട്"


പിന്നെ ഞാനാർക്കും കത്തെഴുയിട്ടില്ല

No comments:

Post a Comment